Friday 25 March, 2011

ചരിത്രം സ്'മരി'ക്കുമ്പോള് ......

സെപ്റ്റംബര്‍ 28.

തിയതി ഇന്നത്തെ തലമുറ ആഘോഷിക്കുന്നത് ബോളിവുഡ്ന്റെ പുതിയ താരോദയം "രണ്ബീര്കപൂറിന്റെ " ജന്മദിനം ആയിട്ടാണ്. അദ്ദേഹം ജനിക്കുനതിനു എത്രയോ വര്ഷം മുന്മ്ബ് , കൃത്യമായി പറഞ്ഞാല് 75 വര്ഷം മുന്മ്ബ്, ഇന്ത്യയുടെ "ശാഹീദ്", ധീരനായ സിഖ് കാരന്അങ്ങ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്ജനിച്ചു. തന്റെ 23 ആം വയസ്സില്കഴുമരത്തില്ഏറുംമ്പോഴും പുഞ്ചിരി കൊണ്ട് കാലനെ വരവേറ്റ മഹാന്‍... അതെ…., "മഹാനായ ഭഗത് സിംഗ്” …..

കറതീര്ന്ന വിപ്ലവം പൈതൃകമായിട്ടുള്ള, ശൈശവ വിവാഹത്തെ പേടിച്ച് നാട് വിട്ട ബാലന്‍. മഹാത്മജിയുടെ "സ്വതന്ത്ര ഇന്ത്യ " എന്ന ആശയത്തില്ആകൃഷ്ടനായി, പിന്നീട് തീര്ത്തും വിപ്ലവാധിഷ്ട്ടിധമായ പ്രവര്ത്തന രീതി സ്വീകരിക്കുമ്പോ, ജീവിതം കേവലം ലൌകീകതതയില്മാത്രം ഒതുങ്ങുന്നതല്ലെനു മനസ്സിലാക്കിയിരുന്നു. സമപ്രായക്കാര്പന്ത് കളിച്ചു ഉല്ലസികുമ്പോ, ഇന്ത്യക്ക് വേണ്ടി പോരാടുന്നതില്ഉത്സാഹം കാണിച്ച യുവാവ്.

കണ്മുന്നില്‍, ആരാധ്യനായ ശ്രീമാന്ലാലാ രാജ്പത്ത് റായിയെ പട്ടിയെ തല്ലുമ്പോലെ ബ്രിട്ടിഷുകാര്തല്ലി കൊന്നപ്പോള്‍, ഉള്ളില്അണപൊട്ടിയ രോഷം ബ്രിട്ടിഷുകാരുടെ അരങ്ങായ സെന്ട്രല്അസംബ്ലിയില്‍, തന്റെ കൂട്ടാളികളായ സുഖ്ദേവിന്റെയും രാജ്ഗുരുവിന്റെയും ഏതാനം സഹപ്രവര്ത്തകരുടെയും സഹായത്തോടെ ബോംബിടുന്നതോടെയാണ് തെല്ലു അമര്ന്നത്.

അവരെ കൊല്ലാനോ പരിക്കേല്പ്പിക്കാനോ ഉദ്ദേശിച്ച് ആയിരുന്നില്ല ആക്രമണം. മറിച്ച്, അത് ഒരു ആഹ്വാനം ആയിരുന്നു. ഉറങ്ങിക്കൊണ്ട് ഇരുന്ന ചെറുപ്പക്കാരെ എഴുന്നേല്പിക്കാനുള്ള ആഹ്വാനം. പിന്നെ, ബ്രിട്ടിഷുകാര്ക്കുള്ള ഒരു മുന്നറിയിപ്പും... വിപ്ലവത്തിന്റെ അലകള്ഉയരുന്നു എന്ന മുന്നറിയിപ്പ്. അതിനു അദ്ദേഹം നല്കിയ ഞായീകരണം ഇങ്ങനെ ആയിരുന്നു....." മൂകന്മാരോട് കുറഞ്ഞ ശബ്ദത്തില്പറഞ്ഞിട്ട് പ്രയോജനമില്ല, ഉറക്കെ തന്നെ പറയണം ....."

"സാമൂഹിക താല്പര്യം മുന്നിര്ത്തി " ഒരു വോട്ടിന്റെ മാത്രം എതിര്പ്പില്‍, വിജയകരമായി ബ്രിട്ടിഷുകാര്പാസ്സാക്കിയ "ഇന്ത്യന്ഡിഫെന്സ് ആക്ട്‌ " ഭഗത് സിംഗ് ഇനേയും കൂട്ടരെയും കണ്ടു മാത്രമായിരുന്നു. അതിന്റെ ബലത്തില്അവര്അദേഹത്തെയും കൂട്ടരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു തടവുകാരന്റെ അവകാശം എങ്കിലും ലഭിക്കുവാന്‍, 63 ദിവസം സത്യാഗ്രഹം അനുഷ്ട്ടിക്കേണ്ടി വന്ന ഗതികേട്... മനുഷ്യന് മാത്രം സ്വന്തം. 1 മണിക്കൂര്‍ "പട്ടിണി" കിടക്കുമ്പോഴേക്കും വയര്എരിച്ചിലും ഉരുണ്ടു കയറ്റവും അനുഭവിച്ചിട്ടു , ലഘുപനീയം നുണയുന്ന പുതിയ തലമുറക്കാര്ക്ക്, ഇത് ആലോചിക്കാന്പോലും കഴിയില്ല .

പക്ഷെ അത് കൊണ്ടൊന്നും ഇവരെ വെറുതെ വിടാന്ബ്രിട്ടിഷുകാര്തയ്യാറായില്ല. ബെര്മിംഗ്ഹാമിലെ ഹിങ്ക്സ്വെല്‍ & കോ. യുടെ "ദി ലാറ്റെം" എന്ന പേന അവരെ തൂക്കി കൊല്ലാന്വിധിച്ചു. വിധി കേട്ട് സിംഗ് പതറിയില്ല, മറിച്ച്‌, സ്വതന്ത്ര പോരാളികള്ക്ക് വിധിക്കാറുള്ള പോലെ "വെടിയേറ്റ്" മരിക്കണം എന്നദ്ദേഹം ആവശ്യപെട്ടു. രാവിലെ 8 മണിക്ക് നടത്താറുള്ള ശിക്ഷ പൊതുവികാരവും ജനരോഷവും മുന്നിര്ത്തി തലേന്ന് രാത്രി 7 മണിക്ക് തന്നെ നടത്താന്അവര്തീരുമാനിച്ചു.അപ്പോഴും ജനങ്ങള്രോഷാകുലരായി അവടെ കാത്തുനില്ക്കുക ആയിരിന്നു. സിംഗ് ഇന് ജനങ്ങളില്ഉണ്ടായിരുന്ന സ്വാധീനം ബ്രിട്ടിഷുകാരുടെ മുട്ട് ഇടുപ്പിച്ചു കാണണം.

23 മാര്ച്ച്‌ 1931 , കഴുമരത്തെ വരവേറ്റു അവര്മൂന്നു പേരും നെഞ്ച് വിരിച്ചു നിന്നു. അവരുടെ വിപ്ലവത്തിന് അപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ലെന്നു അടിവരയിട്ടു പറയുന്നതായിരുന്നു ഭഗത് സിംഗ് ഇന്റെ വാചകം " വ്യക്തികളെ കൊല്ലുക എളുപ്പമാണ്, പക്ഷെ ആശയങ്ങളെ കൊല്ലാന്നിങ്ങള്ക്ക് ആവില്ല..... ആശയങ്ങള്നില നിന്നപ്പോള്പല മഹാ സാമ്രാജ്യങ്ങളും തകര്ന്നടിഞ്ഞിട്ടുണ്ട്..."

ചരിത്രം, സ്വതന്ത്ര ലബ്ധിയില്ഗാന്ധിജിയെയും അഹിംസ വാദികളേയും പാടി പുകഴ്ത്തുമ്പോള്‍, ഇവരെ പോലുള്ളവരുടെ പോരാട്ടം നിഴലിലാണ്. വിദേശികളെ അഹിംസ മാര്ഗത്തിലൂടെ പുറത്താക്കിയ പോരാട്ടം ഇന്നും ഇവടെ നടക്കുന്നു. സ്വദേശികളായ ചൂഷകരെ അത് സ്പര്ശിക്കുക പോലും ചെയ്യുന്നില്ല. അപ്പോള്‍, അഹിംസ മാര്ഗം എത്രത്തോളം ഫലവത്ത് ആണെന്നുള്ളതില്നാം സംശയിക്കേണ്ടി ഇരിക്കുന്നു. രക്തം ചിന്താതെ സ്വാതന്ത്ര്യം സിദ്ധിച്ച ഏതു രാജ്യമാണ് ഇവിടുള്ളത്?. ബഹുമതി സ്വന്തമാക്കനെന്നോണം ചരിത്രം (ചരിത്രകാരന്മാര്‍ ) ജീവന്ബലി അര്പ്പിച്ചു പോരാടിയ വിപ്ലവകാരികളെ ബോധപൂര്വം മറന്നു. ഇവിടെ ചരിത്രം സ്മരിക്കുകയല്ല മറിച്ച്‌, "മരിക്കുകയാണ്". ഇന്ത്യക്കാര്പട്ടിണി കിടന്നത് കൊണ്ട് മാത്രമാണ് ബ്രിട്ടിഷുകാര്ഇന്ത്യ വിട്ട പോയതെന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്. അതിനു സമാന്തരമായി ഇവരെ പോലുള്ള ആളുകള് അവരുടെ ജീവന് ഭീഷണി ഉയര്ത്തിക്കൊണ്ട് വന്നത് കൊണ്ട് കൂടിയാണത്.

ക്യുബന്വിപ്ലവകാരിയായ "ചെഗുവേരയെ" ആരെന്നു പോലും അറിയാതെ, ധരിക്കുന്ന വസ്ത്രത്തില്അദ്ദേഹത്തിന്റെ ചിത്രം ആലേഘനം ചെയ്തു കൊണ്ട് ഞെളിഞ്ഞു നടക്കുന്ന ഇന്നത്തെ തലമുറ, എന്ത് കൊണ്ട് ഭഗത് സിംഗ് ഇന്റെ ചിത്രം പതിക്കുനില്ല? അവരെ ആരാധിക്കുന്നില്ല ?

കഴിഞ്ഞ മാര്ച്ച്‌23 അവരുടെ രക്തസാക്ഷി ദിനമായിരുന്നു . എത്ര പേര് ഓര്ത്തു കാണും അവരെ ? ഒരു രാഷ്ട്രീയക്കാരന്പോലും അവരെ സ്മരിക്കുന്ന കണ്ടില്ല, ഒരു മാധ്യമം പോലും അവരെ ഓര്ക്കുന്ന കണ്ടില്ല. ചടങ്ങിനെന്നോണം കേന്ദ്ര സര്ക്കാര്‍, പത്രങ്ങളില്ഒരു കോളം "പരസ്യം" നല്കി. എല്ലാ കൊല്ലവും തിരക്കുകളുടെ തിരമാലകളില് ദിനം മുങ്ങി പോവാറുണ്ട്. ഇത്തവണ ക്രിക്കറ്റ്വേള്ഡ് കപ്പ്എന്ന സുനാമി ഇവരെ വിഴുങ്ങി.

അഴിമതിയില്മുങ്ങി നീരാടി , 90 ആം വയസ്സിലും അധികാര ലഹരി നുണയാന്തിരഞ്ഞെടുപ്പില്മത്സരിക്കുന്ന രാഷ്ട്രീയക്കാര് മരിച്ചാല്പിറ്റേന്ന് ഉയരും, ഇറ്റാലിയന്മാര്ബിളില്തീര്ത്ത മാനം മുട്ടുന്ന സ്മൃതി മണ്ഡപം. ജീവിതത്തിന്റെ ഏതോ തന്മാത്രയില്‍, അബദ്ധവശാല്ജയിലില്ഒരു മണിക്കൂര്ചിലവിടുന്നവന്പോരാളി, സേനാനി, രക്തസാക്ഷി.... അവിടെ അനേകം രക്ത ചൊരിച്ചിലുകള്ക്ക് സാക്ഷി ആയവന്എന്ന അര്ത്ഥത്തിലേക്ക് ചുരുങ്ങി പോവുന്നു പദം. കര്മം കൊണ്ടും ജന്മം കൊണ്ടും യഥാര്ത്ഥ 'രക്തസാക്ഷിയായ' ഭഗത് സിംഗ് ഇന് ഒരു സ്മൃതി മണ്ഡപം ഉണ്ടാവുന്നത് 78 വര്ഷങ്ങള്ക്കിപ്പുറം 2009 ഇല്‍. ഇതിനെ എന്താണ് വിളിക്കേണ്ടത്, സങ്കടകരമെന്നോ, ദൗര്ഭാഗ്യമെന്നോ, അതോ ദുരിതമെന്നോ???

ഇനിയെങ്കിലും ചരിത്രം ഇവരെ സ്മരിക്കുമെന്നു പ്രതീക്ഷിക്കുമ്പോള്‍, അതാ മറ്റൊരു ദുരിതം കൂടി... ഹോളിവുഡ് ഇതിഹാസം, മാദക റാണി "എലിസബത്ത് ടൈലര്‍" മരണം വരിച്ചു. അതേ മാര്ച്ച്‌ 23 ഇന്. ഇനി ഇന്നാള്അവരുടെ മരണ ദിനം ആയിട്ടാവും അറിയപെടുക.

ഇന്നത്തെ സാമുഹിക പശ്ചാത്തലത്തില്അവരുടെ ആത്മാവിനോട് എനിക്ക് പറയാന്ഇതേ ഉള്ളു ......

" ധീരരേ, നിങ്ങള്ചെയ്ത പ്രവര്ത്തിക്ക് ഇന്ന് ഇവിടെ യാതൊരു വിലയും ഇല്ലാതായിരിക്കുന്നു. 100 കോടിക്ക് മുകളില്വരുന്ന ഇന്ത്യക്കാരില്കാല്ശതമാനം പേര് പോലും നിങ്ങളെ ഓര്ക്കുന്നില്ല... ഞാന്ഉള്ള്പെടുന്ന യുവ സമൂഹത്തിന്റെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്ഇട്ടാലും നിവരില്ലെന്ന വാശിയിലാണ്. ഞങ്ങള് നിങ്ങളോടെ ചെയ്ത ക്രൂരതയില്പകുതി പോലും ബ്രിട്ടിഷുകാര്നിങ്ങളോട് ചെയ്തു കാണില്ല. ഞങ്ങളോട് ക്ഷമിക്കുക…... വരും തലമുറയെങ്കിലും നിങ്ങളെ അറിയട്ടെ, ആരാധിക്കട്ടെ, നിങ്ങളെ അവരുടെ നെഞ്ചില്പ്രതിഷ്ട്ടിക്കട്ടെ... നിങ്ങളുടെ പേര് കേള്ക്കുമ്പോള്അവരുടെ ഞരമ്പുകളില്ചോര തിളെയ്ക്കട്ടെ.... അനീതിക്കെതിരെ പോരാടട്ടെ.... പാറ സംഗീതത്തിന്റെയും സിനിമ താരങ്ങളുടെ കിടപ്പറ രഹസ്യങ്ങളുടെയും പുറകെ പോവാതെ,സമത്വത്തിനായി, ചൂഷണത്തിനെതിരായി, അഴിമതിക്കെതിരായി പോരാടുന്ന ഒരു തലമുറ ഉയര്ത് എഴുന്നേല്ക്കുവാന്ഞാന്പ്രാര്ത്ഥിക്കാം, പ്രത്യാശിക്കാം..........

"മറക്കുവാനാവില്ല മരിക്കുവോളം .......

മാതൃരാജ്യത്തിനായി മൃതിയായ നിങ്ങളെ......."

ജയ് ഹിന്ദ്‌.....

--------അഖില്‍ പ്ലാക്കാട്ട്---------

Saturday 26 February, 2011

മരണം പ്രഹസനമോ ?

അയ്യോ...!എന്റെ അച്ഛന് പോയേ എനിക്ക് ഇനി ആരും ഇല്ലേ .....!!

ആശുപത്രി വരാന്തയില് കിടന്നു രമ അലറിആങ്ങളയും അമ്മയും അമ്മാവന്മാരും ചെരിച്ചന്മാരുമൊക്കെ അടങ്ങിയ ഒരു വലിയ കുടുംബമാണ് അവളുടേത്‌ …..

വരാന്തയുടെ അങ്ങേ അറ്റത്ത് രാമു നില്പുണ്ട്തന്റെ പ്രിയപ്പെട്ട അച്ഛന്റെ ചേതനയറ്റ ശരീരരത്തെ നോക്കികൊണ്ട് .. ഇനി എന്ത് എന്നറിയാതെ... ചെറിയച്ചന്മാര് ഡോക്ടറുടെ അടുത്താണ് , എല്ലാത്തിനും സര്ട്ടിഫിക്കറ്റ് വേണ്ട കാലത്ത് മനുഷ്യന്റെ അവസാനത്തെ സര്ട്ടിഫിക്കറ്റ് ഇനായി …. അതെ... മരണ സര്ട്ടിഫിക്കറ്റ് ..പക്ഷെ ഇതു ആരും ചില്ലിട്ടു വയ്കാറില്ല …. ആശ്വാസം . സാക്ഷരത കൊണ്ടുള്ള ഓരോ ഗുണങ്ങളെ ..!!!

പിന്നെ ഇത് എന്തിനെന്നല്ലേ മരണാനന്തര ചടങ്ങുകള്‍ക്കും മിച്ചം വല്ല കാശു കിട്ടാനും പിന്നെ ….. സെക്കന്റില്എന്നോണം പെരുകുന്ന ജനസംഖ്യയില്‍ ഒന്ന് കുറഞ്ഞെന്നു അറിയിക്കാനും .

എസ്എംഎസ്സുകള് വാഴുന്ന കാലത്ത് ,മിനുട്ടുകള് കൊണ്ട് വാര്ത്ത പരന്നു . വീട്ടില് ആളു കൂടി ,ടാര്പോളിന്കൊണ്ട് പന്തല് ഉയര്ന്നു കസേരകള് നിരന്നു , അടുത്ത വീട്ടിലെ അടുക്കളയില് ആളുകള്ക്കുള്ള ചൂട് ചായ റെഡി .

മരിച്ച ആളെ പരിചയം ഇല്ലാത്തവര് പോലും വന്നു കണ്ടു . മനുഷ്വതം ഇല്ലെന്നു പറഞ്ഞവര് വായ അടച്ചോളു. വരട്ടെവായ അടയ്ക്കാന്വരട്ടെ ... ക്ഷമിക്കണം, പറഞ്ഞത് തിരിച്ചെടുത്തു . വന്ന മഹാമനസ്കര് അതാ കുറച്ചു മാറി രാമുവിന്റെ ചെറിയച്ചനോട്

എന്താലെ ചെയ്യ്യ....?, മനുഷ്യന്റെ കാര്യൊക്കെ ഇത്രേ ഉള്ളു ….” ഉത്തരം പറയാന് ശ്രമിക്കുമ്പോഴേക്കും സില്സില ഹെ സില്സില, കുമിള പോലൊരു ജീവിതത്തില് ഇനി സങ്കട പെടുവാന് നേരമില്ലസില്സില സില്സില …” അയാളുടെ മൊബൈല് പാടി ..

ഒരു മിനിറ്റ്ചെറിയച്ചന്അഭ്യര്ഥിച്ചു .

പക്ഷെ വന്നവര് വിട്ടില്ല , നാട്ടുകാരില് പ്രമാണിയോട്എന്തുണ്ട് ചേട്ടാ...? സുഖമല്ലേ ? ”

പത്തു വിരലിലും സ്വര്ണ്ണ മോതിരവുമായി അയാള് തന്റെ പുതിയ മജന്ത കളര്കസവ് ഷര്ട്ട് പുറകോട്ടു ഉയര്ത്തി കൊണ്ട്

എന്ത് സുഖം മോനെഇങ്ങനെയൊക്കെ പോണു …”

ചടങ്ങുകള് എവടെ വെച്ചാണ്‌ ..?” അവരില് ഒരാള് ചോദിച്ചു

“തീരുമാനിചിട്ടില്ലെന്നാ അറിഞ്ഞത് നിങ്ങള് ഇപ്പൊ പോവുമോ ? അയാള് ചോദിച്ചു.

ഇല്ല ..” അവര് മറുപടി പറഞ്ഞു .

തന്റെ വീടിന്റെ പിന്നാംബുറം കാണിച്ചു കൊണ്ട് അയാള് പറഞ്ഞു

എന്നാല് നിങ്ങള് അങ്ങോട്ട് പോയ്കോ , സാധനം അവടെ ഇണ്ട് …”

ഒളിമ്പിക്സില് സ്വര്ണ്ണം കിട്ടി എന്നോണം അവരുടെ മുഖം ശോഭിച്ചു , പിന്നെ നിന്നില്ല ശരം കണക്കെ അവര് അങ്ങോട്ട് പാഞ്ഞു .

ഞങ്ങളും ഉണ്ട് ട്ടോരണ്ട്എണ്ണം ഞങ്ങക്കുംഗ്ലാസ് നീട്ടി ആര്ത്തിയോടെ അവര് പറഞ്ഞു കൂടെ ഒരു വേവലാതിയുംനെപ്പോളിയന് കിട്ടിയില്ലേ ..?” രാവിലെ ആറു മണി ആവുമ്പോഴേക്കും സാധനം എവ്ടെന്നു കിട്ടിയോ എന്തോ? . ചിലപ്പൊ ആരെങ്കിലും മരണം നേരത്തെ പ്രവചിച്ചു കാണും .

അപ്പോഴതാ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും മരിച്ച ആള്ക്ക് റീത്ത് സമര്പ്പിച്ചു. ഇന്ന് വരെ പാര്ട്ടി മെമ്പര്ഷിപ് എടുകാത്ത ആളെ നോക്കികൊണ്ട് പ്രസ്താവിച്ചു."പാര്ട്ടിക്ക് ഇത് നികത്താനാവാത്ത ശൂന്യത സൃഷ്ട്ടിക്കും ”.

അവര് ഒന്നിച്ചു നടന്നു നീങ്ങി .

പ്രസിഡന്റെ റീത്തിനു എത്ര്യ നീക്കി വെക്കണ്ടത് ?”മെമ്പര്‍ ചോദിച്ചു.

നൂറു രൂപ വിലയുള്ള റീത്തിനു മൂപ്പരിട്ട വില രൂപ അഞ്ഞൂറ് ..!!!

അപ്പോഴേക്കും രാമുവിന്റെ സുഹൃത്തുക്കള് അവടെ എത്തി , അവരെ കണ്ടതും രാമുവിന്റെ സങ്കടം അണ പൊട്ടി ഒഴുകി . എന്ത് ചെയ്യണം എന്നറിയാതെ സുഹൃത്തുക്കള് പകച്ചു നിന്നു .

രാമുവിന്റെ അമ്മയുടെയും അനിയത്തിയുടെയും സങ്കടം കണ്ട് സീരിയലില്എന്നോണം സ്ത്രീകള് വിതുമ്പി .

അതില് രണ്ട് സ്ത്രീകള് പരസ്പരം എന്നാലും കഷ്ടായി ലെ ? ഇനി അവള് എന്ത് ചെയ്യും ?”

അപ്പോള് മറ്റേ സ്ത്രിഎന്തൊക്കെ പറഞ്ഞാലും അവള്ക്ക് ഇത് തന്നെ വേണം …”

ദൈവമേ ...!! ഇങ്ങനെയും സ്ത്രീകളോ എന്ന് അമ്പരക്കാന് വരട്ടെ , അവരുടെ സംസാരം മുഴുവനും കേട്ടപോഴാ മനസ്സിലായെ അവര് ഇന്നലത്തെ എപ്പിസോഡ് വിലയിരുത്തിയതാണെന്. ഭാരത സ്ത്രീതന് ഭാവ ശുദ്ധി ..

അപ്പോഴാണ് മരിച്ച ആളുടെ ഫോട്ടോ പത്രത്തില് കൊടുക്കാന് പോയ ചെറിയച്ചന് തിരിച്ചെത്തിയത് . മൂപ്പരെ കണ്ട പാടെ നാട്ടുകാരില് ഒരാള് ചോദിച്ചു എത്ര നേരന്നു വച്ചാ ഇങ്ങനെ വെക്ക്യ ..? ചടങ്ങുകള് എവടെ നടത്താനാണ് തീരുമാനം ..?”

അത്... ഇപ്പൊ.... ഒരു തീരുമാനവും ആയിട്ടില്ലന്നേ..

ചോര നീരാക്കി പണിയെടുത്ത്ഉണ്ടാക്കിയ കാശ് കൊണ്ട് അഞ്ചു സെന്റില്മുഴുവനും കോണ്ക്രീറ്റ് പാകുമ്പോള്‍ , പാവം ഓര്ത്തിട്ടുണ്ടാവില്ല അവസ്ഥ ..

ന്നാ പിന്നെ ലക്കിടിക്ക് കൊണ്ടുപോവ്യല്ലേ ..? അവടാവുമ്പോ മരിച്ച ആള്ടെ ആത്മാവിനു പുണ്യവും കിട്ടും , പാണ്ടവര് ബലി ഇട്ട സ്ഥലല്ലേ ?” അയാള് ചോദിച്ചു

ശരിയാണ് , പക്ഷെ വിളിച്ചു ചോദിച്ചപ്പോ , അവടെ ഒരു മുന്മന്ത്രീടെ സംസ്കാര ചടങ്ങ് നടക്കണ കൊണ്ട് ഇപ്പൊ ഒരു ബോഡിയും എടുക്കണില്ലാന്നാ അറഞ്ഞത്

അക്ഷയത്രിഥിയ പോലെ വ്യാവസായിക വല്കരണത്തിന്റെ പുതിയ ഭാവം . ചുടല പറമ്പിന്റെ ആധുനിക രൂപം . കാശിനു വേണ്ടി ഉത്രാട പാച്ചില് പായുമ്പോ എരിഞ്ഞു തീരാന് വേണ്ടി ആറ് അടി മണ്ണിനു വാടകയും കൊടുത്ത് കാത്തിരിക്കേണ്ടി വരുന്ന മനുഷ്യന്റെ യാജക മുഖം .അടുത്ത ബജറ്റില് ഒരു തുക വകയിരുത്തി കൊടുത്താല് കച്ചവടം ഒന്ന് കൂടി കൊഴുക്കും .

പുഴക്കരേല് വച്ച് നടത്തിയാലോ ?” അയാള് ചോദിച്ചു

പുഴയോ , എവടെ ?” ചെറിയച്ചന്

ഹയ്, ദാ അപ്പുറത്തൂടെ ഒഴുകണില്ലേ , അത് തന്നെ അയാള് പറഞ്ഞു

അത് കനാല് അല്ലെ ?” ചെറിയച്ചന്റെ മറുപടി

എന്നാല് പിന്നെ വൈദ്യുതി ശ്മശാനത്തിലേക്ക് എടുക്കാം , എന്തേ ? അതാവുമ്പോ വേഗം പണി കഴിയുംഅയാള് നിര്ദ്ദേശിച്ചു

അതാ നല്ലത് …” ഇതും പറഞ്ഞു കൊണ്ട് ചെറിയച്ചന് പണി തീര്ന്നു കിടക്കണ ശരീരത്തിന്റെ അടുത്തേക്ക് നീങ്ങി . രാമുവിനെ കാര്യം ധരിപ്പിച്ചു . ചടങ്ങുകള് തീര്ത്ത് അവര് അങ്ങോട്ട് തിരിച്ചു . അമ്മയുടെയും അനിയത്തിയുടെയും ബന്ധുക്കളുടെയും അലര്ച്ച രാമുവിന്റെ ചെവിയില് മുഴങ്ങി . അവന് ഒന്ന് ഉറക്കെ കരയാന് പോലും കഴിഞ്ഞില്ല . ആണായി പോയില്ലേ . എവിടെയോ എഴുതിവെച്ച നിയമം .

കാലന് വിസ ശരിയാക്കിയ ആളെ ഭൂമിയില് സംസ്കരിക്കാനുള്ള ചീട്ടും വാങ്ങി ഊഴവും കാത്ത് അവര് നിന്നു .

അകത്ത് അപ്പോള് മറ്റൊരു മൃതദേഹം എരിയുകയാണ്. മനുഷ്യന്റെ ഓരോ കണ്ടുപിടുത്തങ്ങളെ....!!

എടുക്കാംജോലിക്കാരന് ആജ്ഞാപിച്ചു

അച്ഛനെ യന്ത്രത്തിലേക്ക് കയറ്റുന്നത് കണ്ടപ്പോ രാമു നിയന്ത്രണം വിട്ട് കരഞ്ഞു . പെണ്ണുങ്ങള് ഇല്ലാഞ്ഞത് ഭാഗ്യം . ഇല്ലെങ്കില് എന്തായേന്നെ ആണ്ണിന്റെ മാനം ?

ചന്ദന മുട്ടി കൊണ്ട് അച്ഛനെ സംസ്കരിക്കണം എന്നായിരുന്നു എനിക്ക്രാമു സങ്കടത്തോടെ കൂട്ടുകാരോട് പറഞ്ഞു

വീരപ്പന്മാരാരും വാല്മീകിയാവാത്തതിനാല് ചന്ദനം അമ്പലത്തില് പോലും കിട്ടാനില്ല എന്ന വസ്തുത പാവം രാമുവിനുണ്ടോ അറിയുന്നു .

എനിക്ക് അതല്ലടാ , രാമുവിന്റെ ബാങ്ക് ആണ് എരിയുന്നത്, ഇനി അവന് എന്ത് ചെയ്യുമോ ആവൊ ?” കൂട്ടുകാരില് ഒരാള് പരസ്പരം പങ്കുവെച്ചു. സത്യസന്ധമായ വേവലാതി .

ചടങ്ങുകളൊക്കെ തീര്ത്ത് ,കുളിച്ച് ശുദ്ധിയായി അവര് വീടെത്തി . കഴിക്കാന് ചൂട് ഇഡലിയും സാമ്പാറും റെഡി .

ഭക്ഷണം വേണ്ടെന്നു പറഞ്ഞ രാമുവിനെ എല്ലാരും ചേര്ന് ആശ്വസിപിച്ചു . അകത്ത് തളര്ന് അവശരായ അമ്മയേയും അനിയത്തിയെയും അവന് കഴിയുന്ന പോലെ സമാധാനിപ്പിച്ചു .

മണിക്കൂറുകള് കൊണ്ട് മരണ വീടിന്റെ മുഖച്ചായ മാറി . വീടിന്റെ അകത്തളങ്ങളില് തിങ്ങി നിറഞ്ഞ മൂകാന്തരീക്ഷത്തെ ബുധനാഴ്ച്ചത്തേക്കും ശനിയാഴ്ച്ചത്തേക്കും മാത്രം ഒതുക്കി അവര് ചിരിക്കാന് ശ്രമിച്ചു . ചിലര് വിജയിച്ചു , മറ്റു ചിലര്‍ …..

മരണമെന്ന ഭീകരനെ കണ്ട് നാം ഭയക്കുന്നുണ്ടോ? ഉണ്ടെങ്കില് തന്നെ ആരൊക്കെ? എത്ര നേരത്തേക്ക് ? നഷ്ടം ആര്ക്കാണ്? ഓരോ മിനിറ്റിലും ഭയന്നു ജീവിക്കുന്ന നമ്മെ മരണം എത്രത്തോളം ഭയപ്പെടുത്താനാണ്? പ്രശസ്ത്തന്റെ മരണം നാടിനു മാധ്യമങ്ങള്വക ആഘോഷമാണ്. രാഷ്ട്രീയക്കാരന്മരിച്ചാല്ബലേ ഭേഷ് "ഹര്ത്താലിന്റെ സ്വന്തം നാടിനു" ഒരു ഒഴിവു കൂടി. ഒരു കോഴിയും ഫുള്ളും വ്യാജ സീഡിയും കൂടി ആയാല്കുശാല് . അല്ലാത്തവര് ഭാഗ്യം ചെയ്തവരും?.

അവര് ചിരിക്കാന് ശ്രമിച്ചു , കണ്ണീര് മറക്കാനും . ഒന്നിച്ചു ഭക്ഷണം കഴിച്ചു . പുറത്ത് അപ്പോള് മഴ പെയ്യുന്നുണ്ടായിരുന്നോ? ഉണ്ട്പെയ്യുന്നുണ്ട് , പെയ്യണം . പ്രകൃതിക്ക് കളങ്കമില്ലലോ …..

.............അഖില്‍............